കഴിഞ്ഞ തിങ്കളാഴ്ച ഇരു കുടുംബങ്ങളും തമ്മിലുണ്ടായ വാക്കേറ്റം രൂക്ഷമായതോടെ ഗൗരവ് ബന്ധുക്കളായ ചിലരെ സംഭവ സ്ഥലത്തേക്ക് വിളിച്ചു വരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
ഇരയോടും കുടുംബത്തോടും വളരെ മോശമായാണ് ഉത്തർപ്രദേശ് സർക്കാർ പെരുമാറിയതെന്നും, സംസ്ഥാന സര്‍ക്കാറിന്റെ അന്വേഷത്തില്‍ തുടക്കം മുതല്‍ അവിശ്വാസം പ്രകടിപ്പിക്കുന്ന കുടുംബത്തിന്റെ പ്രാഥമികമായ ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.